പാതിയുറക്കത്തില്‍ കണ്ട, ഒന്നും മനസിലാകാതെ പോയ പ്രിയമുള്ള സ്വപ്നം.. എത്ര ചിന്തിച്ചാലും പിടിതരാത്ത പ്രഹേളിക.. എത്ര എഴുതിയാലും പൂര്‍ണമാകാത്ത തീര്‍ന്നു പോകാത്ത ആശയം... അതൊക്കെയാണ് എനിക്കീ സുഹൃത്ത്... ഈ പോസ്റ്റ് അവനായി..
26/4/2011
ദയ : എന്റെ ഓരോ പ്രഭാതവും മിഴി തുറക്കുന്നത് നിന്റെ സന്ദേശം പ്രതീക്ഷിച്ചു കൊണ്ടാണ്
എന്റെ ഓരോ രാവുകളും കനക്കുന്നത് നിന്റെ ഓര്‍മ്മകളില്‍, നിന്റെ സ്വപ്നങ്ങളില്‍ ദൈവമെന്നെയും
ചേര്‍ക്കേണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ്..
29/4/2011
ഗസല്‍ : ഞാനിന്നു നിന്നെ രണ്ടു വട്ടം വിളിച്ചിരുന്നു.
ദയ : അറിയാത്ത നമ്പരില്‍ നിന്നുള്ള കാള്‍ ആയതു കൊണ്ടാ എടുക്കാഞ്ഞേ..
എന്തിനായിരുന്നു വിളിച്ചത്? എവിടെയായിരുന്നു ഇത്രയും നാള്?
എന്നെ ഈ വിധം അവഗണിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു?
ദയ :പറയൂ.. ഇനിയും പറയാതെ പോകരുത്... തമ്മിലറിയാതെ പോകരുത്.
ഗസല്‍ :ഉം ... കേള്‍ക്കുന്നുണ്ട്.
ദയ : എന്ത് കൊണ്ടിവളെ കണ്ടില്ലെന്നു നടിക്കുന്നു? നിനക്കറിവുള്ളതല്ലേ, നീ കൂടെയില്ലെങ്കില്‍ ഞാന്‍ തളര്‍ന്നു
പോകുമെന്ന്? എന്റെ സൌഹൃദം ഇനിയൊരിക്കലും ആവശ്യമില്ലെന്നാണോ?
ഗസല്‍ : ഞാന്‍ എന്ന ഭാവവും
ബോധവും
ബലഹീനതയും
ഉള്ളവര്‍ക്കാണ് സൌഹൃദങ്ങളുടെ ആവശ്യം.
ദയ :എനിക്ക് മനസിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു എന്റെ നാവടപ്പിക്കുന്നത് നിന്റെ ശീലമാണല്ലോ..
എല്ലായ്പ്പോഴും അവസാന തീരുമാനം നിന്റെതാണല്ലോ.. ഇപ്പോഴും അത് തന്നെ നടക്കട്ടെ.
കടലോളം സ്നേഹത്തിനു പകരമായി നീ ഏറെ കരുതല്‍ തന്നൂ.. തീണ്ടാപാടകലെ നിര്‍ത്തി...
ഇപ്പോഴിതാ എനിക്ക് മനസിലാകാത്ത ചിലതെല്ലാം പറഞ്ഞു എങ്ങോ പോകുന്നു..
ഗസല്‍ : ഞാന്‍ വലിയവനായത് കൊണ്ടല്ല തീണ്ടാപാടകലെ നിര്‍ത്തിയത്.
അകലങ്ങള്‍ ഗുണമേ ചെയ്തിട്ടുള്ളൂ.
ഒരിക്കല്‍ നിനക്കതു മനസിലാകും..
ഗ്രിസ്ഥാശ്രമം കഴിഞ്ഞു ഇനി പടിയിറങ്ങട്ടെ..
ദയ : നല്ലത് മാത്രം വരട്ടെ.. പരീക്ഷണ വഴികളില്‍ കാലിടറാതിരിക്കട്ടെ..
നിന്റെ ധ്യാനത്തില്‍ ചിറകറ്റ മാലാഖയുടെ നിലവിളിയുയരുമ്പോള്‍ കരളു പിടയാതിരിക്കട്ടെ
നീ എനിക്ക് കടം തന്ന കിനാക്കളൊക്കെയും എന്റെ ഹൃദയത്തില്‍ ഖബറടങ്ങട്ടെ..
ഗസല്‍ : മാടി വിളിക്കുന്നതൊക്കെ മരുപ്പച്ചകളാണ്.മരീചികകള്‍..ആട്ടിയകറ്റുന്നവ പര്‍വതങ്ങളും സമുദ്രവും.
ദയ : മരീചികയാകാന്‍ ഞാനില്ല.. നിന്റെ വിജയം, സന്തോഷം...അത് മാത്രമേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ..
ഗസല്‍ : എന്റെ സന്തോഷം നിന്റെ നല്ല ജീവിതമാണ്.. നിന്റെ അക്ഷരങ്ങളില്‍ മഷിയുങ്ങിയ മണം മാറാത്ത
പുസ്തകങ്ങള്‍ കാണുന്നതാണ്, ഞാനിരിക്കുന്ന വേദിയില്‍ വച്ച് നീ അന്ഗീകരിക്കപ്പെടുംപോഴാണ്
എന്റെ വിജയം.. നിനക്ക് കഴിയുമോ?
ദയ :ഞാന്‍ എഴുതി തുടങ്ങിയത് നീ കടം തന്ന സ്വപ്നങ്ങളില്‍ നിന്നും മഷി മുക്കിയല്ലേ...
ഗസല്‍ :അക്ഷരങ്ങളില്‍ പ്രതിഫലിക്കുക
അക്ഷരങ്ങളില്‍ നിന്നും രേതസ്സൂറ്റി
അക്ഷരങ്ങളെ പ്രസവിക്കുക..
അക്ഷരങ്ങളുടെ അസുഖം മൂര്‍ച്ചിച്ചു
അക്ഷരങ്ങളില്‍ അവസാനിക്കുക..
ദയ : രക്ഷകന്റെ വരവിനായി കാക്കുന്ന പിശാചു പിടിച്ച ഭൂ പ്രദേശം പോലെ ഞാന്‍..
ഉള്ളില്‍ മുളപൊട്ടുന്ന ഇത്തിരി വെട്ടം നിന്റെ നല്ല വാക്കുകളില്‍ നിന്നും കൊളുത്തിയതാണ്..
നീ കൂടെയുണ്ട് എന്ന തോന്നലില്‍ നിന്നുമുണ്ടായതാണ്...
ഗസല്‍ : ഞാന്‍ നിനക്ക് രക്ഷകനല്ല.. നിന്റെ അക്ഷരങ്ങളുടെ പ്രവാചകന്..വഴി കാട്ടാനേ ആകൂ, അങ്ങനെ ആകാവൂ.
ദയ :നിന്റെ കാലടികളെ പിന്പറ്റാനെങ്കിലും അനുവദിക്കൂ..
ഗസല്‍ : പ്രവാചകന് കാലുകളില്ല. നടന്നോളൂ..നേര്വഴിയല്ലെങ്കില് ഓര്‍മ്മിപ്പിക്കാം. ഇനി വീണ്ടും യാത്ര.
ദയ :നടക്കാം നിന്റെ അദ്രിശ്യമാം വിരല്‍ തുമ്പ് പിടിച്ചു..പക്ഷെ.... വല്ലപ്പോഴും ഒരു വാക്ക്, കൂടെ ഉണ്ടെന്ന
ഓര്‍മ്മപെടുത്തല്‍ ... എന്റെ അവല് പൊതിക്ക് പകരമായ് അത്രയെങ്കിലും...
ഗസല്‍ : വല്ലപ്പോഴും മാത്രം, നിനക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല എന്ന് തോന്നുമ്പോള്‍ മാത്രം വരിക,
മറുപടിയുണ്ടാകും... യാത്ര.
ഗസല്‍ :അക്ഷരങ്ങളില്‍ പ്രതിഫലിക്കുക
ReplyDeleteഅക്ഷരങ്ങളില്‍ നിന്നും രേതസ്സൂറ്റി
അക്ഷരങ്ങളെ പ്രസവിക്കുക..
അക്ഷരങ്ങളുടെ അസുഖം മൂര്‍ച്ചിച്ചു
അക്ഷരങ്ങളില്‍ അവസാനിക്കുക..
ദയ :നടക്കാം നിന്റെ അദ്രിശ്യമാം വിരല്‍ തുമ്പ് പിടിച്ചു..പക്ഷെ.... വല്ലപ്പോഴും ഒരു വാക്ക്, കൂടെ ഉണ്ടെന്ന
ഓര്‍മ്മപെടുത്തല്‍ ...
നല്ല വാക്കുകള്‍....ഇഷ്ട്ടപ്പെട്ടു...
എല്ലാ വരികളിലും ഒരു കവിതാ ടച്ച്
ReplyDeleteനന്നായിട്ടുണ്ട് . ആശംസകള്‍
ആത്മീയതയോ പ്രണയമോ.. എന്തായാലും നല്ല വരികള്‍.
ReplyDeleteനന്നായിട്ടുണ്ട്...
ReplyDelete''എന്റെ സന്തോഷം നിന്റെ നല്ല ജീവിതമാണ്.. നിന്റെ അക്ഷരങ്ങളില്‍ മഷിയുങ്ങിയ മണം മാറാത്ത
ReplyDeleteപുസ്തകങ്ങള്‍ കാണുന്നതാണ്, ഞാനിരിക്കുന്ന വേദിയില്‍ വച്ച് നീ അന്ഗീകരിക്കപ്പെടുംപോഴാണ്
എന്റെ വിജയം.. നിനക്ക് കഴിയുമോ?''
അക്ഷരങ്ങള്‍ സത്യങ്ങളാണ് ഫെമിന.... നന്നായിരിക്കൂന്നു.. വായന കഴിഞ്ഞപ്പോള്‍ ഒരു ആത്മ ഭാഷണത്തിന്റെ നിര്‍വൃതി പോലെ.. ആശ്വാസവും...
സ്നേഹാശംസകള്‍ സുഹൃത്തേ....
--
എത്രയെത്ര ലോകങ്ങളാണ്
ReplyDeleteഓരോരുത്തരും അകമേ കൊണ്ടുനടക്കുന്നത്്
ഒന്നും മനസ്സിലാകുന്നില്ലല്ലോ... എന്തുപറ്റി? ,,,
ReplyDeletegood treatment
ReplyDelete:-)
ReplyDeleteഉച്ച സുര്യന് കനലെറിയുമ്പോള് തണല്‍ മരമാകുന്ന,
ReplyDeleteപെരു മഴ ജലമെറിയുമ്പോള്കുടയായ് വിരിയുന്ന ,
ഒരിക്കല്‍ പോലും നോവേല്പ്പിക്കാത്ത
സാന്ത്വ നത്തി ന്റെ കുളിര്‍കാറ്റാണ് സൗഹ്രദം .
സ ഹ്രദത്തിന് സൊപ്നമായാലും ജീവിതമായാലും
ഒരേ മുഖമാണുള്ളത്. നാന്നായിട്ടുണ്ട്ഈ സര്ഷ്ടി
ഫെമിനയുടെ കവിതകളില്‍ കാണാറുള്ള കവിതയുടെ
സൌന്ദര്യത്തേയും സാന്ദ്രതയെയും ഇല്ലാ തയാക്കുന്ന
വാചാലത ഈ സ്ര്ഷ്ടിയെ, പിദികൂടികണ്ടില്ല,
ഉചിത സന്ദര്‍ഭങ്ങളില്‍ ഉചിതമായ വാക്കുകളുടെ
സു ക്ഷ്മ പ്രയോകം. ഇഷ്ട മായി ഭാവുകങ്ങള്‍....
എനിക്ക് ഒന്നും മനസിലായില്ല.....
ReplyDeleteകാവ്യാത്മകകമീ വരികള്‍
ReplyDeleteചിലത് ഉള്ളില്‍ തറച്ച് കയറുന്നു..
നന്നായിട്ടെഴുതി..
ഞാനെന്തേ കാണാന്‍ വൈകി.
==
ഗ്രിസ്ഥാശ്രമം (അക്ഷരത്തെറ്റാണോ?)
പ്രണയത്തിന്റെ മഞ്ഞുപെയ്യുന്ന നിലാവുള്ളൊരു രാത്രിയിൽ അവളോപ്പം കുന്നിൻ ചരിവിലൂടെ ഒരു നടത്തം. ഇത് വായിച്ചു കഴിഞ്ഞപ്പോൾ അതായിരുന്നുഅനുഭവം.
ReplyDelete[ഫെമിനയെപ്പോലെ ഇത്ര നന്നായി എഴുതാൻ കഴിയുന്ന ഒരാളുടെ പോസ്റ്റിൽ അക്ഷരത്തെറ്റുകൾക്ക് മാപ്പില്ല. Proof reading നന്നായി നടത്തിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കാൻ ഇനി മുതൽ ശ്രമിക്കുമല്ലോ.]
ആശംസകളോടെ
satheeshharipad.blogspot.com
nallezhutthukal....
ReplyDeleteകൊള്ളാം, നന്നായിരിക്കുന്നു....ആശംസകള്‍....
ReplyDeleteപറയൂ.. ഇനിയും പറയാതെ പോകരുത്... തമ്മിലറിയാതെ പോകരുത്.
ReplyDeleteഒഴിഞ്ഞു മാറല്‍ ഒരു മടുപ്പിന്റെ ആരംഭമാണ് .. ഏറെ ഇഷ്ടപ്പെടുന്നവയെപെട്ടെന്ന് മടുക്കും !!
നന്നായി വരികള്‍ക്കിടയിലെ കാവ്യം !!
പ്രവാചകന് കാലുകളില്ല. നടന്നോളൂ..നേര്വഴിയല്ലെങ്കില് ഓര്‍മ്മിപ്പിക്കാം. ഇനി വീണ്ടും യാത്ര.
ReplyDeleteനിനക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല എന്ന് തോന്നുമ്പോള്‍ വരിക,
മറുപടിയുണ്ടാകും... യാത്ര.
വായിച്ചു....എല്ലാ ഭാവുകങ്ങളും നേരുന്നു......
ReplyDeleteThis comment has been removed by the author.
ReplyDeleteമറുപടിയെഴുതുവാൻ പോലും പേടി തോന്നുന്നു. വാക്കുകളുടെ നിലവാരം കുറഞ്ഞു പോകുമൊ എന്നൊരു പേടി. ഹൃദയം നിറഞ്ഞ ആശംസകൾ. ( ജിബ്രാൻ ടച്ച്.. അതൊ എന്റെ തോന്നലോ)
ReplyDeleteenthu eppol engine ennu koodi paranjirunnenkil onnoode sugraahyamaayene....
ReplyDeleteaashamsakal
ReplyDeleteThis comment has been removed by the author.
ReplyDelete“ഞാന്‍ വലിയവനായത് കൊണ്ടല്ല തീണ്ടാപാടകലെ നിര്‍ത്തിയത്.
ReplyDeleteഅകലങ്ങള്‍ ഗുണമേ ചെയ്തിട്ടുള്ളൂ.“
“എനിക്ക് മനസിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു എന്റെ നാവടപ്പിക്കുന്നത് നിന്റെ ശീലമാണല്ലോ“
അങ്ങനെ ചില വരികളീൽ വായന തട്ടിത്തടഞ്ഞിരുന്നു.
ഈ കഥയൊരു കവിതയായി എഴുതാമായിരുന്നു എന്നും തോന്നി.
വായനശാല\
വിശ്വമാനവികം
ആശംസകള്‍
ReplyDeleteഅക്ഷരങ്ങളില്‍ പ്രതിഫലിക്കുക
ReplyDeleteഅക്ഷരങ്ങളില്‍ നിന്നും രേതസ്സൂറ്റി
അക്ഷരങ്ങളെ പ്രസവിക്കുക..
അക്ഷരങ്ങളുടെ അസുഖം മൂര്‍ച്ചിച്ചു
അക്ഷരങ്ങളില്‍ അവസാനിക്കുക..
രണ്ടു പ്രാവശ്യം വായിച്ചു,,,,, എന്നിട്ടും ചിലയിടങ്ങളില്‍ അവ്യക്തത...
ആശംസകള്‍...
കാണാന്‍ വൈകി ...മനോഹരം ..
ReplyDeleteഎല്ലാ വരികളും ഇഷ്ടായി ..
ആശംസകള്‍
ആദ്യമായിട്ടാണ് ഇതിലെ,വരാന്‍ വൈകിയതില്‍ കുറ്റബോധം. പ്രണയം,പ്രണയത്തിലെ മധുരവും കയ്പ്പും,കാത്തിരിപ്പും എല്ലാം നന്നായി എഴുതിയിരിക്കുന്നു.എഴുതുക വീണ്ടും,വരാം ഇനിയും....
ReplyDeleteഒരു നാടകം പോലെ എനിക്കു തോന്നി നന്നായിടുണ്ട് വളരെ നന്നായിടുണ്ട് ..............................ആശംസകള്‍
ReplyDeleteവല്ലപ്പോഴും ഒരു വാക്ക്, കൂടെ ഉണ്ടെന്ന ഓര്‍മ്മപെടുത്തല്‍...
ReplyDeleteഒത്തിരി ഇഷ്ട്ടപ്പെട്ടു...പ്രണയപൂര്‍വ്വം വായിച്ചു കൊണ്ടിരിക്കുന്നു
aha..
ReplyDeleteaashamsakal...... blogil puthiya post.... NEW GENERATION CINEMA ENNAAL...... vayikkane.............
ReplyDeleteFont clear allathad kond engsneyokkeyo aksharangal koottipperukki vaayichu....aashamsakal...pranayamuttunna varikalude koottukariyaakuvaan.....!
ReplyDeletekollam
ReplyDeleteđồng tâm
ReplyDeletegame mu
cho thuê nhà trọ
cho thuê phòng trọ
nhac san cuc manh
số điện thoại tư vấn pháp luật miễn phí
văn phòng luật
tổng đài tư vấn pháp luật
dịch vụ thành lập công ty trọn gói
lý thuyết trò chơi
đức phật và nàng
hồ sơ mật dinh độc lập
đừng hoang tưởng về biển lớn
chiến thắng trò chơi cuộc sống
lượng tử
ngồi khóc trên cây
truy tìm ký ức
mặt dày tâm đen
thế giới như tôi thấy
Lưu Phong thâm tình nhìn nàng, nhẹ nhàng kéo hai tay trên ngực, hương thơm u mê từ từ bay ra, đôi môi tham lam ngậm lấy.
Ân Tố Tố ánh mắt lộ ra tia thẹn thùng, hai tay nhẹ ôm lấy đầu hắn, khẽ vuốt ve, tận lực để cho nam nhân thưởng thức ngọc thỏ của mình.
Dần dần sự yên lặng trong phòng bị phá vỡ, truyền ra âm thanh kích tình kiều mị mê người của nữ nhân, dưới bóng đèn, hai người dung hợp lại với nhau.
Sau khi phong vân kích tình, hai người vô lực cùng nằm một chỗ.
Lưu Phong biết rõ tầm quan trọng của việc vuốt ve sau khi kích tình, hắn nhẹ nhàng ôm, bàn tay chậm rãi vuốt ve
Ân Tố Tố trong mắt mang theo tia hạnh phúc cùng thoả mãn, thẹn thùng nhìn Lưu Phong, tay ngọc vuốt lồng ngực hắn, nhẹ giọng nói: “Lão công, tới kinh thành nhớ thường xuyên viết thư cho thiếp, đừng để thiếp lo lắng.”
Lưu Phong nghe vậy xoay người đặt ở thân thể mềm mại của nàng, gật đầu nói: “Yên tâm ta nhất định sẽ làm.” nói xong liền ôm lấy nàng cùng tiến vào mộng đẹp. Sáng sớm, đạo ánh sáng đầu tiên vào phòng thì Lưu Phong mở to mắt, khẽ nhìn Ân Tố Tố ngủ say trong lồng ngực, vẻ mặt thoả mãn cùng kiều diễm, Lưu Phong lộ ra một tia thâm tình, nhẹ nhàng vuốt ve Ân Tố Tố đang ngủ say, ngón tay mân mê kiều đồn nảy nở.
Ân Tố Tố tỉnh lại, cảm giác nam nhân đùa bỡn mình, trong lòng nổi lên một cỗ ngọt ngào.
Lưu Phong thấy Ân Tố Tố tỉnh lại nói: “Ngủ tiếp đi. Tối hôm qua nàng rất lợi hại”
Ân Tố Tố nghe vậy nhớ tới hôm qua kích tình, trên mặt ửng đỏ một mảnh.
“Lão công đêm nay thiếp cũng muốn…” Ân Tố Tố kiều mị cười lôi kéo tay hắn đặt ở hung thượng của mình, kiều mị nhìn hắn, ý bảo hắn giúp mình xoa bóp.
Mặt trời lên, hai người ôn tồn mặc quần áo rời giường
“Lão công đây là phong tín, tới kinh đô, chàng giao lại cho cô cô, cô cô nhất định có biện pháp giúp chàng vượt qua ải khó khăn này” Ân Tố Tố vội vàng nói.
Lưu Phong suy nghĩ tới vị cô cô xinh đẹp, khoé miệng lộ ra ý cười, cô cô bây giờ là phi tử sủng ái nhất của Hoa Hạ đại đế. Nói vậy nàng quả có tác dụng. Trải qua hai ngày chuẩn bị, ngay trước khi Lưu Phong rời khỏi Giang Nam